കണ്ണൂരിലെ കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള രഹസ്യ സംഘടനകള്‍ സംഘടിപ്പിച്ച ഗ്രൂപ്പില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അന്‍സാര്‍ ഉല്‍ ഖിലാഫ കേരള എന്ന ഈ ഗ്രൂപ്പ് എന്‍ ഐ എ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം , കോഴിക്കോട്ട് വത്സന്‍ തില്ലങ്കേരിയുള്‍പ്പെടെയുള്ള ആര്‍എസ്‌എസ് നേതാക്കളെ ഇവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ കേസില്‍ പ്രോസിക്യൂഷന്‍ വാദം കൊച്ചിയില്‍ എന്‍ഐഎ കോടതിയില്‍ നടക്കുകയാണ് .
ഫേസ്ബുക്കിലും ടെലിഗ്രാമിലുമാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നടത്തിയതെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍ അര്‍ജ്ജുന്‍ അമ്പലപ്പാട്ട് വ്യക്തമാക്കി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍സാര്‍ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ , ജിഹാദ് , പദ്ധതി, ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ടെലിഗ്രാമിൽ ആറു പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിച്ചു. അവര്‍ ആദ്യം 25 അംഗങ്ങളുള്ള ബാബ് അല്‍-നൂര്‍ എന്ന പേരില്‍ ഒരു ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. ഇതിലെ ചാറ്റുകളില്‍ നിന്നാണ് പദ്ധതികള്‍ വെളിയില്‍ വന്നത്. 2016 ആഗസ്ത് 12 മുതല്‍ 2016 സെപ്തംബര്‍ 9 വരെ ബാബ അല്‍ നൂര്‍ ഗ്രൂപ്പിലെ ചാറ്റുകള്‍ NIA കണ്ടെടുത്തു. ജനാധിപത്യത്തിനെതിരെയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെതിരെയും ഇതില്‍ പരാമര്‍ശങ്ങളുണ്ട്.
ആഗസ്ത് 15 ന് ഗ്രൂപ്പിലെ ചാറ്റുകള്‍ ദേശ വിരുദ്ധമായിരുന്നു, സ്വാതന്ത്ര്യദിനം കാഫിറുകള്‍ആഘോഷിച്ചു. നിലവില്‍ ഇസ്ലാമിക രാജ്യങ്ങള്‍ കാഫിറുകളുടെ സഖ്യകക്ഷികളാണ്. അവരുടെ രാജ്യങ്ങളില്‍ ശരിയായ ശരിയ നിയമങ്ങള്‍ നടപ്പാക്കാന്‍ പോലും അവര്‍ക്കാവില്ലെന്നും മറ്റുമാണ് ചാറ്റ്. ആര്‍.എസ്.എസ് നേതാക്കളെ ആക്രമിക്കാന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയത് ആഗസ്ത് 27 ന് മറ്റൊരു ചാറ്റിലായിരുന്നു.തുടക്കത്തില്‍ മാറാട് കലാപക്കേസിലെ പ്രതി സുരേഷിനെ ലക്ഷ്യം വയ്ക്കാന്‍ ഈ സംഘം തീരുമാനിച്ചു. എന്നാല്‍ സുരേഷ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതു അറിഞ്ഞതിനെ തുടര്‍ന്ന് സംഘം ആ പദ്ധതി മാറ്റി.
പിന്നീട് വല്‍സന്‍ തില്ലങ്കേരിയെ ആക്രമിക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ, പോലീസിന്റെ സുരക്ഷാ സാന്നിദ്ധ്യം മൂലം അത് നടപ്പിലാക്കരുതെന്ന് ഇവര്‍ തീരുമാനിച്ചു. ഇത് കൂടാതെ ഹൈക്കോടതി ജഡ്ജിമാര്‍ക്കും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പി എന്‍ ഉണ്ണി രാജയ്ക്കും എതിരെയുള്ള ആക്രമണത്തെക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ച ചെയ്തിരുന്നു .സംഭവത്തില്‍ എന്‍ഐഎ കോടതിയില്‍ വാദം തുടരുകയാണ്.